തൃശ്ശൂർ ചേര്‍പ്പ് കരുവന്നൂരിലാണ് വ്യാജ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റിലായത്.
കരുവന്നൂർ തേലപ്പിള്ളി പുതുമനക്കര വീട്ടില്‍ 38 കാരനായ ഫാസില്‍ അഷ്‌റഫ് ആണ് അറസ്റ്റിലായത്.
കരുവന്നൂര്‍ രാജ കമ്പനിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹിജാമ എന്ന പേരില്‍ “കപ്പ് തെറാപ്പി ചികിത്സാ കേന്ദ്ര “മായിരുന്ന ഇസ്ര വെല്‍നസ് സെന്ററില്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റു നടന്നത്..
സ്ഥാപനത്തിന് യാതൊരുവിധ ലൈസന്‍സോ, ചികിത്സ നടത്തുന്നതിനുള്ള അനുമതിയോ ഉണ്ടായിരുന്നില്ലെന്ന് പീസ് അധികൃതർ പറഞ്ഞു.
സ്ഥാപനത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് പ്രദര്‍ശിപ്പിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ചികിത്സക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് ചേര്‍പ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
