വീട്ടില്‍നിന്ന് പോലീസിന് കിട്ടിയ ബില്ലുകളിലെ കടകളുമായി നേരത്തെ ഇടപാട് ഉണ്ടായിരുന്നുവെന്ന് കൊച്ചിയിലെ പ്രതി ജൂനൈസ് മൊഴി നല്കി. വിപണിവിലയേക്കാള്‍ വളരെ കുറഞ്ഞ തുകയാണ് ഇവരില്‍നിന്ന് വാങ്ങുന്നത്. പിടിച്ചെടുത്ത കോഴിയിറച്ചി പഴകിയതാണെന്ന് അറിയാമായിരുന്ന. ഇറച്ചി എത്തിച്ചത് തമിഴ്നാട്ടില്നിന്നാണെന്നും കൈപ്പടമുകളിലെ വാടകവീട്ടിൽ വെച്ചാണ് വിതരണം നടത്തിയതെന്നും ഇയാള്‍ പോലീസില്‍ മൊഴി നല്കി. സംഭവത്തില്‍ ഇയാളുടെ സഹായി നിസാബിനെ ഇന്നു രാവിലെ അറസ്റ്റു ചെയ്തു.
