വിവാഹത്തിനുമുമ്പ്

ഡോ. കാനം ശങ്കരപ്പിള്ള മുപ്പതുവർഷം മുമ്പാണ്. വൈക്കം താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ജോലിനോക്കുന്ന കാലം. പ്രസ്തുത ആശുപത്രിയിൽ ജോലി നോക്കുന്ന ആദ്യത്തെ ഗൈനക്കോളജിസ്റ്റാണ് ലേഖകൻ. കുട്ടികളില്ലാത്ത നൂറുകണക്കിന് ദമ്പതികൾ വൈദ്യപരിശോധനയ്ക്കായി താലൂക്കാശുപത്രിയിൽ എത്തുമായിരുന്നു.ഭാരതീയസൗന്ദര്യസങ്കല്പമനുസരിച്ച് സ്ത്രീസൗന്ദര്യത്തിന്റെ മൂർത്തീഭാവമായ ഒരു ഇരുപത്തിമൂന്നുകാരി ഒരുദിവസം ഭർത്താവുമൊത്ത് ചികിത്സാനിർദ്ദേശത്തിനു വന്നു. നളനും ദമയന്തിയുംപോലെ, ഉഷയും അനിരുദ്ധനുംപോലെ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രണ്ടിണക്കിളികൾ. വിവാഹിതരായിട്ട് ആറുമാസമായി. ആറുമാസത്തിനുള്ളിൽ ഗർഭിണിയായി എന്ന പരാതിയുമായി അക്കാലത്ത് ദമ്പതികൾ എത്തിത്തുടങ്ങിയിരുന്നില്ല. ഈ കേസിൽ അതായിരുന്നില്ല പ്രശ്‌നം. പെൺകുട്ടിക്ക്, സൗകര്യത്തിനുവേണ്ടി നമുക്കവളെ സുന്ദരിക്കുട്ടി […]

Continue Reading

ആയുർ വേദ ചികിത്സ

ഓർമ്മകൾ കുട്ടിക്കാലത്ത് ആദ്യം കിട്ടിയ ചികിത്സ ആയുവേദമായിരുന്നിരിക്കണം 1944 ൽ ഞാൻ ജനിച്ചവർഷം. കാനം കാഞ്ഞിരപ്പാറയിൽ ബ്രിട്ടനിൽ നിന്നുവന്ന ഡോക്ടർ റിച്ചാർഡ് എന്ന ഡോക്ടർ വീടുകളിൽ പോയി പ്രസവം എടുത്തിരുന്നു. അഞ്ച് മൈൽ സൈക്കിളിൽ സഞ്ചരിച്ചു കൊടിൽ കൊണ്ടു വലിച്ചെടുത്തതാണ് ആനിക്കാട് പള്ളിക്കത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഗോപകുമാറിനെ ഡോക്ടർ ഭൂമിയിലേക്ക്‌ ആനയിച്ചു കൊണ്ടുവന്നത് . കൊടുങ്ങൂർ സായിപ്പിൻ്റെ ആശുപത്രിയും അതേ വർഷം( 1944) തുടങ്ങി എന്നാൽ എന്നെ അമ്മ വീട്ടിൽ കിടന്നു തനിയെ പ്രസവിച്ചു […]

Continue Reading

അമീബോമ ഇ.എം.എസ്സിനാണെങ്കില്‍

രണ്ടാം ഇ.എം.എസ്സ്‌.മന്ത്രിസഭയുടെ കാലം. ഉദരവേദനയെ തുടർന്ന് മുഖ്യമന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ.കെ.എന്‍.പൈ അഡ്‌മിറ്റു ചെയ്യുന്നു. പരിശോധനയില്‍ ഉദരത്തില്‍ വലതു ഭാഗത്തായി ഒരു മുഴ.സർജൻ പ്രൊഫസ്സര്‍ ഡോ.സി.കെ പി.മേനോനുമായും പൈ സാര്‍ കൂടിയാലോചിച്ചു. ഒരുസാധാരണ രോഗിയും സാധാരണ ഡോക്ടറുമായിരുന്നുവെങ്കില്‍3 രോഗസാധ്യതകളാണു ചിന്തിക്കുക. 1.അക്കാലത്തു സാധാരണമായിരുന്ന, അമീബിയാസിസ്‌ കൊണ്ടുണ്ടാകുന്ന. അമീബോമ എന്ന മുഴ (Ameboma)2.അത്ര വിരളമല്ലാത്ത, ക്ഷയരോഗ ബാധ.(Intestinal TB) ലോകശ്രദ്ധ ആകർഷിച്ച മന്ത്രിമുഖ്യനു വെറും സാധാരണക്കാരൻ്റെ രോഗം എന്നു പറയാന്‍ ഇരുവർക്കും മടി. അക്കാലത്തെ ഏറ്റവും പ്രഗല്ഭ […]

Continue Reading

ആരാധകർ തോളിലേറ്റി കൊണ്ടുവന്ന വിജയശ്രീലാളിതനായ യുവനേതാവും, വിജയിക്കാൻ ”മലിംഗറിംഗ്” കാട്ടി പൊക്കിയെടുത്ത്‌കൊണ്ടുവരപ്പെട്ട യുവനേതാവും

ഡോ. കാനം ശങ്കരപ്പിള്ള കോട്ടയം മെഡിക്കൽ കം ജില്ലാ ഹോസ്പിറ്റലിൽരണ്ടു കൊല്ലം അസിസ്റ്റന്റ് സർജൻ ആയി ജോലിനോക്കിയ1970-72 കാലം. അക്കാലം സംഭവ ബഹുലമായിരുന്നു .മെഡിക്കൽ കോളേജിലെമറ്റേർണിറ്റി ,നേത്രവിഭാഗം / ചെവി മൂക്ക് തൊണ്ട വിഭാഗങ്ങൾടൗണിലെ ജില്ലാ ആശുപത്രയിൽ തുടർന്ന് പോന്നു .“മമ്മി” എന്ന് വിളിക്കപ്പെട്ടിരുന്ന കോഴഞ്ചേരി കാരിമിസ്സസ് മേരി ഫിലിപ്സ് മാഡമാണ് കേരളത്തിൽ വാക്വം വഴിയുള്ള പ്രസവം പ്രചരിപ്പിച്ചത് .മാവേലിക്കരയിലും ചുറ്റുവട്ടത്തും തുടർന്ന് ഞാനും )മെഡിക്കൽ സൂപ്രണ്ട് .കുട്ടികളുടെ വിഭാഗംഡോ എൽസി ഫിലിപ്സിന്റെ നേതൃത്വത്തിൽഅവിടെ തന്നെ നിലനിന്നു […]

Continue Reading

ബീജവാഹിനിക്കുഴലിലെ ഗർഭധാരണം

(Ectopic ptegnancy) ഡോ.വിജയലക്ഷ്മി കുഞ്ഞമ്മ മുഖർജി ബീജവാഹിനി ക്കുഴലിലെ ഗർഭധാരണം പൊട്ടി ഉദരത്തില് ശേഖരിക്കപ്പെടുന്ന രക്തം മാതാവിനു തന്നെ കുത്തിവയ്ക്കുന്ന ഓട്ടോ ട്രാന്സ്ഫ്യൂഷന് ചികിത്സാ രീതി ആദ്യമായി കാട്ടി തന്ന അഭിവന്ദ്യ ഗൈനക് ഗുരുനാഥയെ ഓർമ്മിക്കുന്നു. 1983 ലാവണം. ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചാര്‍ജ് എടുത്ത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു കാണും. അവിടെ ബിരുദാനന്തര യോഗ്യത ഉള്ള ആദ്യ ഗൈനക് ഡോക്ടര്‍. ഇറ്റാലിയന്‍ MD ബിരുദധാരിയായഒരു വനിത ഉണ്ടെങ്കിലും ഇറ്റാലിയന്‍ MD നമ്മുടെ MBBS ന്‍റെ അത്ര […]

Continue Reading

അത്ഭുത കുട്ടികൾ

ഡോ. കാനം ശങ്കരപ്പിള്ള : വേദനയുടെയും കണ്ണീരിൻ്റെയും ലോകമാണ് ആതുരാലയങ്ങൾ. എന്നാൽ പ്രസമുറികളും പ്രസവവാർഡും മിക്കപ്പോഴും സന്തോഷം ,പുഞ്ചിരി, അഭിമാനം എന്നിവയുടെ ലോകം ആയി മാറും. ആദ്യത്തെ കൺമണിയെ കാണുന്ന പിതാവിൻ്റെ സന്തോഷം, അ ഭിമാനം ,നീണ്ട വർഷങ്ങളിലെ കാത്തിരിപ്പിന് ശേഷം ഉണ്ടാകുന്ന കുഞ്ഞിനെ കാണുമ്പോൾ കുടുംബാംഗങ്ങൾക്കുണ്ടാകുന്ന സന്തോഷം, വികൃത സന്താനങ്ങളെ കാണുമ്പോൾ ഉണ്ടാകുന്ന ഭയം, അത്ഭുതം ഇവയ്ക്കൊക്കെ സൂതിശാസ്‌ത്രജ്ഞർ സാക്ഷികൾ ആകേണ്ടിവരും . അത്തരം നിരവധി സംഭവങ്ങൾ നിറഞ്ഞതായിരുന്നു വൈക്കം. താലൂക്ക് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ് എന്ന […]

Continue Reading