ചീഫ് ജസ്റ്റിസായി ഡി .വൈ. ചന്ദ്രചൂഡ് ചമതലയേറ്റു

NEWS

ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചമതലയേറ്റു യു.യു. ലളിതിന്റെ പിന്‍ഗാമിയായാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌നിയമിതനായത്്. ചന്ദ്രചൂഡിന് രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ട്. അതായത് 2024 നവംബര്‍ 10 വരെ ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി തുടരും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന ചീഫ് ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ്. 2016ലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായത്.
2000-ല്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായി ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനുമുമ്പ് 1998 മുതല്‍ 2000 വരെ ഇന്ത്യാ ഗവണ്‍മെന്റിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 1982-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം പ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കൂടിയാണ്.

ചന്ദ്രചൂഡിന്റെ പ്രധാന വിധികള്‍

സുപ്രീം കോടതിയിലെ ഏറ്റവും പ്രശസ്തനായ ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. ജസ്റ്റിസ് ചന്ദ്രചൂഡ് ഇതുവരെ 220 ലധികം വിധിന്യായങ്ങളില്‍ ഭാഗമായിട്ടുണ്ട്. പ്രധാനപ്പെട്ട പല വിഷയങ്ങളിലും അദ്ദേഹം നിഷ്പക്ഷമായി തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ മറ്റ് പല സെന്‍സിറ്റീവ് വിഷയങ്ങളിലും അദ്ദേഹം സ്വതന്ത്രമായി സംസാരിച്ചു എന്നതാണ് ഏറ്റവും രസകരമായ കാര്യം.

പിതാവിന്റെ പഴയ വിധിന്യായങ്ങളെ തിരുത്താനും ജസ്റ്റിസ് ചന്ദ്രചൂഡ് മടികാട്ടിയിരുന്നില്ല. കൃത്യതയോടെയുള്ള വിധിന്യായമെന്ന് പൊതുജനം വിലയിരുത്തിയ ചില കേസുകളുടെ തീര്‍പ്പ് കല്‍പിക്കലിനെ കുറിച്ചാണ് ഇനി പറയുന്നത്. ഇതൊക്കെ കൊണ്ടാണ് നിയമത്തിലുള്ള ആളുകളുടെ വിശ്വാസം ഇന്നും നിലനില്‍ക്കുന്നത്.

‘ലവ് ജിഹാദ്’: ഹാദിയ കേസ്

ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹത്തിന്റെ സാധുത ശരിവച്ച സുപ്രീം കോടതിയുടെ 2017-2018 കേസാണ് ഹാദിയ കേസ്. ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് ഷഫീനെ വിവാഹം കഴിച്ചത്, ഈ വിവാഹത്തെ ലൗ ജിഹാദ് എന്ന് വിളിച്ച് ഹാദിയയുടെ വീട്ടുകാര്‍ വെല്ലുവിളിച്ചു. ഈ കേസില്‍ ഹാദിയ പ്രായപൂര്‍ത്തിയായവളാണെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ അവള്‍ക്ക് എല്ലാ അവകാശമുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡും ബെഞ്ചും വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ചരിത്രപരമായ തീരുമാനം

ശബരിമല കേസില്‍ (ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ ് സ്റ്റേറ്റ് ഓഫ് കേരള) ശബരിമലയില്‍ 10-50 വയസ്സിനിടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് അവരെ പ്രവേശിപ്പിക്കാത്തത് ഭരണഘടനാ ധാര്‍മികതയുടെ ലംഘനമാണെന്ന് അഭിപ്രായപ്പെട്ടു. ഒരു സുപ്രധാന വശത്ത്, ആര്‍ത്തവ പ്രായത്തിലുള്ള സ്ത്രീകളെ ഒരു മതസ്ഥലത്ത് പ്രവേശിക്കുന്നത് തടയുന്നത് ‘അയിത്തം’ നിയമവിരുദ്ധമാക്കുന്ന ആര്‍ട്ടിക്കിള്‍ 17 ന്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

വൈവാഹിക ബലാത്സംഗം ഗര്‍ഭച്ഛിദ്ര നിയമത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു

സെപ്തംബര്‍ 29 നാണ് സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അവകാശം നല്‍കുന്നത് സംബന്ധിച്ച സുപ്രീം കോടതി വിധി വന്നത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് പ്രകാരം 22 മുതല്‍ 24 ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ വിധി പ്രസ്താവം നടത്തിയത്. ഈ വിധിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് വൈവാഹിക ബലാത്സംഗത്തെ അംഗീകരിക്കുകയും ഭര്‍ത്താവ് ഭാര്യയുമായി നിര്‍ബന്ധിതമായി ബന്ധം പുലര്‍ത്തുകയാണെങ്കില്‍, ആ ഭാര്യയ്ക്കും 24 ആഴ്ചത്തേക്ക് ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *