വർഗീയതയ്ക്കെതിരെ ജീവൻ കൊടുത്ത് പോരാടിയവരുടെ നാടാണ് കേരളം – മുഖ്യമന്ത്രി പിണറായി വിജയൻ.

NEWS

കേരളം അപകടകരമായ സ്ഥലമാണെന്ന സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിൽ നടത്തിയ പ്രസംഗത്തിന് മറുപടിയായി ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളം എന്താണ്, കര്‍ണാടകയിലെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും നല്ലതുപോലെ അറിയാം. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയില്‍ ഏത് മതവിശ്വാസിക്കും മതവിശ്വാസം ഇല്ലാത്തവർക്കും ജീവിക്കാനുള്ള അവസരമുണ്ട്.

ഇക്കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണം എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ ശരി. പക്ഷേ അതല്ല അമിത് ഷാ ഉദ്ദേശിച്ചത്. ഇവിടെ എന്ത് അപകടമാണ് അദ്ദേഹത്തിന് ദര്‍ശിക്കാനായതെന്നും മുഖ്യ‌മന്ത്രി ചോദിച്ചു.

രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രധാന ഭാഗവും സംഘപരിവാറിന്‍റെ ഭാഗത്ത് നിന്നാണെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *