ഫാർസിയിലെ കത്തുന്ന പ്രകടനവുമായി വിജയ് സേതുപതി

Cinema

ആമസോൺ പ്രൈമിൽ വന്നുകൊണ്ടിരിക്കുന്ന വെബ്സീരീസാണ് ഫാർസി.  വിവിധ

ഇന്ത്യൻ ഹിന്ദി ഭാഷകളിലുള്ള ബ്ളാക് കോമഡി ക്രൈം ത്രില്ലർ ടെലിവിഷൻ പരമ്പരയാണ് ഫാർസി . കള്ളപ്പണത്തെക്കുറിച്ചുള്ള ടെലിവിഷൻ പരമ്പരയാണ്. സീതാ മേനോൻ, സുമൻ കുമാർ എിവരോടൊപ്പം അവർ പരമ്പരയുടെ സഹ രചയിതാവാണ്. ഷാഹിദ് കപൂർ, വിജയ് സേതുപതി എന്നിവരാണ് മുഖ്യ അഭിനേതാക്കൾ.

തെലുങ്ക് നടി  സാമന്ത അഭിനയിച്ച രാജ്-ഡികെയുടെ വെബ് സീരീസിൽ സാമന്തയ്ക്ക് ബോളിവുഡിൽ ലഭിച്ചതിനേക്കാൾ സ്വീകാര്യതയാണ് ഫാർസി വെബ് സീരീസിലൂടെ ബോളിവുഡ് ആരാധകർക്കിടയിൽ വിജയ് സേതുപതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സഹനടനായും ഷോർട്ട് ഫിലിം നടനായും ചെറിയ ബജറ്റ് ചിത്രങ്ങളിൽ നായകനായി മാറിയ വിജയ് സേതുപതി തന്റെ മികച്ച പ്രകടനത്തിലൂടെ അഖിലേന്ത്യാ നടനായി മാറിയിരിക്കുകയാണ്.
തമിഴ് സിനിമയ്ക്കപ്പുറം തെലുങ്കിലും അഭിനയിച്ച് തുടങ്ങിയ വിജയ് സേതുപതി ഇപ്പോൾ ബോളിവുഡിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ്.

മക്കൾ തിലകമായി തമിഴ് ആരാധകർ ആഘോഷിച്ച വിജയ് സേതുപതിയെ ഇ് മികച്ച നടനായി ബോളിവുഡ് ആരാധകർ ആഘോഷിക്കുകയാണ്. രാജും ഡികെയും ചേർ് സംവിധാനം ചെയ്ത ഫാർസി വെബ് സീരീസിലെ പ്രകടനത്തിലൂടെ വിജയ് സേതുപതി അന്താരാഷ്ട്ര പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.

ബോളിവുഡ് നടൻ ഷാഹിദ് കപൂർ തുടർച്ചയായി 15 ചിത്രങ്ങളിൽ പരാജയപ്പെട്ടപ്പോഴാണ് ഫാർസിയിലെ നായകവേഷം ചെയ്യുന്നത്. ഫാർസി വെബ് സീരീസിലെ വിജയ് സേതുപതിയുടെ പ്രകടനമാണ് ശ്രദ്ധേയമായത്.
മൈക്കിളിന്റെ വേഷത്തിൽ പോലീസ് ഓഫീസറായി വിജയ് സേതുപതി തന്റെ സ്‌റ്റൈലിഷ് പ്രകടനത്തിലൂടെ തിളങ്ങുകയാണ്.

ഈ വിജയങ്ങൾക്കെല്ലാം പിന്നിൽ കഠിനാധ്വാനത്തിൻ്റെ കഥപറയാനുണ്ട്.

1978 ജനുവരി 16-ന് ജനിച്ച വിജയ് സേതുപതി ആറാം ക്ലാസിൽ ചെന്നൈയിലേക്ക് മാറുന്നതുവരെ രാജപാളയത്താണ് വളർന്നത്. പതിനാറാമത്തെ  വയസ്സിൽ, നമ്മവർ (1994) എന്ന ചിത്രത്തിലെ ഒരു വേഷത്തിനായി അദ്ദേഹം ഓഡിഷൻ നടത്തി, എന്നാൽ ഉയരം കുറവായതിനാൽ നിരസിക്കപ്പെട്ടു. പോക്കറ്റ് മണിക്കായി സേതുപതി പലതരം ജോലികൾ ചെയ്തു: റീട്ടെയിൽ സ്റ്റോറിലെ സെയിൽസ്മാൻ, ഫാസ്റ്റ് ഫുഡ് ജോയിന്റിലെ കാഷ്യർ, ഫോൺ ബൂത്ത് ഓപ്പറേറ്റർ അങ്ങനെ പലതരം ജോലികൾ.

തൊറൈപാകത്തെ ധനരാജ് ബൈദ് ജെയിൻ കോളേജിൽ നിന്ന് (മദ്രാസ് സർവ്വകലാശാലയുടെ അഫിലിയേറ്റ്) കൊമേഴ്സ് ബിരുദം നേടി.

 കോളേജ് പഠനം പൂർത്തിയാക്കി ഒരാഴ്ച കഴിഞ്ഞപ്പോൾ, മൊത്തവ്യാപാര സിമന്റ് ബിസിനസിൽ അക്കൗണ്ട് അസിസ്റ്റന്റായി. തുടർന്നും പല ജോലികൾ. ഇതിനിടയിൽ വിവാഹം.

 തനിക്ക് ‘വളരെ ഫോട്ടോജെനിക് മുഖം’ ഉണ്ടെന്ന് സംവിധായകൻ ബാലു മഹേന്ദ്ര ഒരിക്കൽ പരാമർശിച്ചെങ്കിലും ഒരിക്കലും സേതുപതിയെ തന്റെ സിനിമകളിൽ കാസ്റ്റ് ചെയ്യാൻ ബാലുമഹേന്ദ്ര തയ്യാറായില്ല.

ഒടുവിൽ ദുബായിലെ നല്ല ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടക്കം.

നാട്ടിലെത്തി ചെന്നൈ ആസ്ഥാനമായുള്ള ഒരു നാടകസംഘത്തിൽ അക്കൗണ്ടന്റും നടനുമായി ചേർന്നു, അവിടെ അദ്ദേഹം അഭിനേതാക്കളെ അടുത്ത് നിന്ന് നിരീക്ഷിച്ചു. സിനിമയിൽ ചെറിയ വേഷങ്ങൾ,  2006 മാർച്ചിൽ ആരംഭിച്ച പെൺ എന്ന വിഖ്യാത പരമ്പര ഉൾപ്പെടെ ടെലിവിഷൻ പരമ്പരകളിലും വിജയ് സേതുപതി അഭിനയിച്ചു, കൂടാതെ കലൈഞ്ജർ ടിവിക്ക് വേണ്ടിയുള്ള നാളായ ഇയാകുനാർ എന്ന ടെലിവിഷൻ ഷോയുടെ ഭാഗമായി നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു. പിന്നീട് സിനിമയിൽ വിവിധ ഭാഷകളിലായി ധാരാളം വേഷങ്ങൾ. ഉയരമില്ലെന്ന് പറഞ്ഞ് ഒഴിവാക്കപ്പെട്ട ഈ നടനു പിന്നാലെ കഥയുമായി സംവിധായകർ കാത്തുനിൽക്കുന്നു. പ്രതിഭയുള്ളവരെ എക്കാലത്തും ഒഴിവാക്കാനാവില്ല എന്നതിനു തെളിവാണ് വിജയ്സേതുപതി എന്ന നടൻ്റെ ജിവിത വിജയകഥ.

Leave a Reply

Your email address will not be published. Required fields are marked *