51-കാരനായ സുരേന്ദ്രൻ കെ പട്ടേൽ അടുത്തിടെ ടെക്‌സാസിൽ ജില്ലാ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തിലെ കാസർഗോഡിൽ ജനിച്ചു വളർന്ന സുരേന്ദ്രൻ പഠനം ഉപേക്ഷിച്ച് ഉപജീവനത്തിനായി ദിവസക്കൂലിക്ക് ജോലി ചെയ്തു. “ബീഡി ചുരുട്ടുകയും വീട്ടുജോലിക്കാരനായി ജോലി ചെയ്യുകയും ചെയ്തതാണ് എൻ്റെ വിദ്യാഭ്യാസം പൂർത്തിയാക്കാനും യുഎസിൽ വിജയം നേടാനും എന്നെ പ്രേരിപ്പിച്ചത്. എൻ്റെ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ പത്താം ക്ലാസിന് ശേഷം ഞാൻ സ്കൂൾ ഉപേക്ഷിച്ചു. ദിവസക്കൂലിയായി ഒരു വർഷത്തോളം ഞാൻ ബീഡി ചുരുട്ടി, അത് ജീവിതത്തെക്കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാട് മാറ്റിമറിച്ചു,” പട്ടേൽ NDTV-യോട് പറഞ്ഞു.
തൻ്റെ ജീവിതം വഴിതിരിച്ചുവിടാൻ തീരുമാനിച്ച സുരേന്ദ്രൻ്റെ ഗ്രാമത്തിലെ സുഹൃത്തുക്കൾ അദ്ദേഹത്തിൻ്റെ നിയമബിരുദമുൾപ്പെടെയുള്ള വിദ്യാഭ്യാസത്തിന് പണം നൽകി. പഠിക്കുന്ന കാലത്ത് നാട്ടിലെ ഒരു ഹോട്ടലിൽ ഹൗസ് കീപ്പിംഗ് ജോലിയും ചെയ്തു. “ഞാൻ എൽഎൽബി പൂർത്തിയാക്കിക്കഴിഞ്ഞ് ഇന്ത്യയിൽ എനിക്ക് ലഭിച്ച പ്രാക്ടീസ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ അതിജീവിക്കാൻ എന്നെ സഹായിച്ചു,” പട്ടേൽ പറഞ്ഞു,
“ടെക്സസിൽ ഈ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ, എൻ്റെ ഉച്ചാരണത്തെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയും തനിക്കെതിരെ നിഷേധാത്മക പ്രചാരണങ്ങൾ നടത്തുകയും ചെയ്തു. ഡെമോക്രാറ്റിക് പ്രൈമറിയിലേക്ക് മത്സരിച്ചപ്പോൾ ഞാൻ വിജയിക്കുമെന്ന് സ്വന്തം പാർട്ടി കരുതിയിരുന്നില്ല,” സുരേന്ദ്രൻ പറഞ്ഞു. “എനിക്ക് ഇത് നേടാൻ കഴിയുമെന്ന് ആരും വിശ്വസിച്ചില്ല. എന്നാൽ ഞാൻ ഇതാ എല്ലാവർക്കും ഒരു സന്ദേശമേ തരുന്നുള്ളൂ. നിങ്ങളുടെ ഭാവി തീരുമാനിക്കാൻ ആരെയും അനുവദിക്കരുത്. അത് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമായിരിക്കണം, ”അദ്ദേഹം പറഞ്ഞു.
